ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സോമാ..എനിക്കൊരു സംശയം!

സോമന്റെ ചോദ്യ പേപ്പര്‍ ക്ലാസ്സിനകത്തു ചുറ്റിത്തിരിയുകയായിരുന്നു... "ഡാ എനിക്കും ഒരു ചോദ്യം!" അന്തപ്പന്‍ തന്റെ ആവൃത്തി (frequency) കൂടിയ ശബ്ദ൦ പുറപ്പെടുവിച്ചു. ഇന്ന് സോമന്റെ സെമിനാര്‍ ആണ്. ആരും അധികം കേട്ടിട്ടുള്ള വിഷയം ആയിരിക്കരുത്, കഴിഞ്ഞ കൊല്ലങ്ങളില്‍ ആരും അവതരിപ്പിച്ച വിഷയമായിരിക്കരുത്, സിലബസ്സില്‍ ഉള്ള ടോപ്പിക്ക് ആയിരിക്കരുത് എന്നൊക്കെയാണ് സെമിനാറിനെ സംബന്ധിച്ചുള്ള നിബന്ധനകള്‍. (ഇനി വിധികര്‍ത്താക്കള്‍ക്ക് പോലും മനസ്സിലാകാത്ത വിഷയമാണ് അവതരിപ്പിക്കുന്നതെന്കില്‍ അത്  ഏറ്റവും 'മികച്ച' സെമിനാര്‍ ആയി കണക്കാക്കപ്പെടും.) കേട്ടുകേള്‍വി  പോലുമില്ലാത്ത 'പഴയ വീഞ്ഞുകള്‍ പുതിയ കുപ്പികളിലാക്കി' അവതാരകര്‍ വിളമ്പി. ദോഷം പറയരുതല്ലോ, ശ്രോതാക്കള്‍ തികഞ്ഞ 'ആസ്വാദക'രായിരുന്നു!  ആസ്വാദകരെന്നു വച്ചാല്‍ വിതരണം ചെയ്യപ്പെടുന്ന ചായയുടെയും ചെറുകടിയുടെയും ആസ്വാദകര്‍. സെമിനാര്‍ അവതരിപ്പിക്കുന്നവനൊഴികെ ബാക്കിയുള്ളവര്‍ക്ക് അത് വെറും ചായ സല്‍ക്കാരമായിരുന്നു. ഇനിയുമുണ്ട് നിബന്ധനകള്‍. അവതാരകനോട് ശ്രോതാക്കള്‍ അവതരിപ്പിച്ച വിഷയത്തെ സംബന്ധിച്ചുള്ള ചില സംശയങ്ങള്‍ ചോദിക്കണം. അവതാരക

അന്തപ്പന്റെ അഭിമുഖങ്ങള്‍

ഫ്ലാഷ്ബാക്ക് -------------------   "ടാ, നീ എത്രണ്ണ൦ എഴുതി?" "മൂന്ന്‌!"  എറണാകുളത്ത്‌ 'സത്യം' എന്ന കമ്പനിയുടെ പരീക്ഷ എഴുതാന്‍ കൂട്ടുകാരോടൊപ്പം വന്നതാണ്‌ അന്തപ്പന്‍. ആദ്യ പരീക്ഷ  തന്നെ പൊളിഞ്ഞു പാളീസായി.  'ബുദ്ധിമാനായിരുന്ന' തനിക്ക്പരീക്ഷ ഹാളില്‍ എന്തുപറ്റിയെന്ന് താത്വികമായ ഒരു അവലോകനം നടത്തിക്കൊണ്ടിരുന്നു അന്തപ്പന്‍. അധികം താമസിയാതെ ഫലം വന്നു. മൂന്ന്‌ ചോദ്യത്തിന് മാത്രം ഉത്തരം എഴുതിയ,  'അതിബുദ്ധിമാനായ' അന്തപ്പനൊഴിച്ചു കൂടെ വന്നവരെല്ലാം ആദ്യ കടമ്പ കടന്നു. എല്ലാവരും പരസ്പരം  കൈ കൊടുത്ത് ആഹ്ലാദം പങ്കു വച്ചു. അന്തപ്പന്‍ മാത്രം താടിക്ക് കൈ കൊടുത്തു. അന്തപ്പന്റെ സഹന്മാര്‍ അടുത്ത ദിവസത്തെ ഇന്റര്‍വ്യുനു ഷര്‍ട്ട്‌ വാങ്ങാന്‍ പോയ നേരം  അന്തപ്പന്‍ സ്വന്തം വീട്ടിലേക്കു 'വിജയശ്രീലാളിതനായി' വണ്ടി കയറി. വീട്ടിലെത്തിയ അന്തപ്പനോട് അന്തപ്പന്റെ അപ്പന്‍ ഒരു ഒന്ന്‌ ഒന്നര ചോദ്യം ചോദിച്ചു. ചോദ്യം ഒന്ന്: "നിന്റെ കൂട്ടത്തില്‍ എത്ര പേര്‍ക്ക് കിട്ടീടാ?" "എല്ലാരും പരീക്ഷ പാസ്സായി" ചോദ്യം അര: " നീ മാത്രേ .........?"

ആശ്ചര്യ ചിഹ്നങ്ങള്‍!!

അന്തപ്പന്‍ ബിരുദം പൂര്‍ത്തിയാക്കി പോരുന്ന സമയം. അന്തപ്പന്റെ ബിരുദ പഠനം  കോട്ടയം എഞ്ചിനീയറിംഗ് കോളേജിലായിരുന്നു. കൂട്ടുകാരുടെ കയ്യൊപ്പ് വാങ്ങിയ ഡയറിയില്‍ സുന്ദരമായ കലാലയ ജീവിതത്തിന്റെ ഓര്‍മ്മകള്‍ അന്തപ്പന്‍ അയവെട്ടുകയുണ്ടായി. അയവെട്ടിയ ആ ചിന്തകളില്‍ ചിലത് ഇവിടെ കുറിക്കട്ടെ. വെറുതെ ഇരുന്നു മുഷിഞ്ഞപ്പോള്‍ അന്തപ്പന് തോന്നി...ഡയറിയില്‍ എന്തെങ്കിലും ഏഴുതാന്‍! എഴുതി തുടങ്ങിയപ്പോള്‍ തന്നെ അക്ഷരങ്ങള്‍ പണിമുടക്കി. Starting trouble! എങ്ങനെ ഇല്ലാതിരിക്കും? ന്യൂട്ടന്റെ ഒന്നാം ചലന നിയമം തന്നെ അതാണല്ലോ? എഴുതുവാന്‍ ഒരു വിഷയം വേണം. അന്തപ്പനണേല്‍ ഒരു വിഷയത്തിലും വലിയ പരിജ്ഞാനമില്ല. ഒടുവില്‍ വിഷയം തന്റെ സംഭവബഹുലമായ നാല് കൊല്ലത്തെ കലാലയ ജീവിതം തന്നെയാകമെന്നു വെച്ചു. (ബോധി വൃക്ഷ ചുവട്ടിലിരുന്ന ഒരു അവസാന വര്‍ഷ വിദ്യാര്‍ഥിയുടെ ബോധോദയം!!) അന്തപ്പന് മുന്‍പേ കലാലയത്തില്‍ പഠിച്ച 'തലമൂത്ത' പലരുടെയും വിവരണങ്ങളില്‍ നിന്നും സാമാന്യം ഭേദപ്പെട്ട ഒരു 'ഉട്ടോപ്യന്‍' കലാലയം അന്തപ്പന്റെ ചിന്തയില്‍ ഉണ്ടായിരുന്നു. തണല്‍ മരങ്ങളും പൂന്തോട്ടവും കാന്റീനും ലൈബ്രറിയും  കളിസ്ഥലവും 'നിറങ്ങളും'  ചീറിപ്പായ