ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒട്ടോയ്ക്കെത്ര ഭാരം വരും?

"ശക്തരില്‍ ശക്തന്‍ ഡിങ്കന്‍!" ചെറുപ്പം  മുതലേ അന്തപ്പന്‍ ബാലമംഗളത്തില്‍ വായിച്ചു പോന്നിരുന്ന ഒരു കഥാപാത്രത്തെ കുറിച്ചുള്ള വര്‍ണ്ണനയാണ് മേല്‍പ്പറഞ്ഞത്‌. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ  ആ സാങ്കല്‍പ്പിക കഥാപാത്രത്തിനു ബാഷ്പാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് അന്തപ്പന്‍, തന്റെ ക്ലാസ്സിലെ ഡിങ്കനിലേക്ക് കടക്കട്ടെ. #2 ഒട്ടോയ്ക്കെത്ര ഭാരം വരും? (അന്തപ്പന്റെ സഹമണ്ടന്മാര്‍! - ഭാഗം രണ്ട്) --------------------------------------------- പേര്: ഡിങ്കന്‍ സ്ഥലം: മൂന്നാര്‍ (ഇടുക്കി)  മാതൃഭാഷ തമിഴ് ആയിട്ടുള്ള ഏക മലയാളി. ഹോസ്റ്റലിലെ ജിമ്നെഷ്യത്തിലെ നിറസാന്നിധ്യം!(എന്തിനാണോ എന്തോ?!) കൂട്ടത്തില്‍ ഏറ്റവും പ്രായം കുറവ്! ഇദ്ദേഹത്തിന്റെ നിഷ്കളങ്കമായ മണ്ടത്തരങ്ങള്‍ കുറച്ചൊന്നുമല്ല അന്തപ്പന്റെയും കൂട്ടരുടെയും  ആയുസ്സ് കൂട്ടിയിട്ടുള്ളത്!  ഹോസ്റ്റലില്‍ വന്നത്  മുതല്‍ ഡിങ്കന് ജിം , മെസ്സ് പോലെ ഒരു നിത്യസന്ദര്‍ശന കേന്ദ്രമാണ്. മുന്‍പും ഇത്തരം 'കട്ട'പ്പണി എടുക്കിന്നിടത്തു പോയി അനുഭവസമ്പത്തും ധാരാളമായുണ്ട്. അന്തപ്പനും കൂട്ടര്‍ക്കും ഇക്കാര്യങ്ങളില്‍ ഉപദേശങ്ങള്‍ നല്‍കുന്ന 'ആശാനും'  ഇദ്ദേഹം

അനക്കിന്റെ ഹെയില്

ഒരു ക്ലാസ്സിലുള്ളവര്‍ ഒരേ പോലെ മടിയന്മാരും മണ്ടന്മാരുമായാല്‍ എങ്ങനെയിരിക്കും? അന്തപ്പന്റെ ബിരുദാനന്തര ബിരുദ ക്ലാസ്സ്‌ അതുപോലെയായിരുന്നു! ഏതാണ്ട് ഒരേ തരംഗദൈര്‍ഘ്യവും ആവൃത്തിയുമുള്ള, കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള അഞ്ചുപേര്‍! അതായിരുന്നു അന്തപ്പന്റെ ക്ലാസ്സ്‌.  ഒരുപാട് ചിരിക്കാനും പിന്നെ ചിന്തിക്കാനും(വല്ലപ്പോഴും മാത്രം) ഇടയാക്കിയിട്ടുള്ള  ഈ തലതിരിഞ്ഞവന്മാരുടെ ചില രസകരമായ ഓര്‍മകളാണ് ഇവിടെ കുറിക്കുന്നത്. #1 അനക്കിന്റെ ഹെയില് (അന്തപ്പന്റെ സഹമണ്ടന്മാര്‍! - ഭാഗം ഒന്ന്) -------------------------------------------- പേര്: പൊക്കന്‍ സ്ഥലം: പൈക്ക (കാസര്‍ഗോഡ്‌) കൂട്ടത്തില്‍ അദ്ധ്യാപനത്തില്‍ അഭിരുചിയുള്ള  അന്തപ്പന്റെ ക്ലാസ്സിലെ വടക്കന്‍ മലബാറുകാരന്‍! അന്തപ്പനും കൂട്ടരും  ഇന്നുവരെ കണ്ടിട്ടില്ലാതിരുന്ന (കേട്ടിട്ടുമില്ലാതിരുന്ന) പൈക്ക എന്ന ഗ്രാമത്തെക്കുറിച്ച് എന്നും 'നാല് വാക്ക്'  വാ തോരാതെ പറയുന്നതു കൊണ്ടാണ് ഇദ്ദേഹം പൊക്കന്‍ എന്നു അറിയപ്പെട്ടിരുന്നത്! തന്‍റെ നാട്ടില്‍ മലയാളമുള്‍പ്പെടെ ഏഴ് പ്രാദേശിക ഭാഷകളുണ്ടെന്നു പറയുന്ന പൊക്കന്റെ ഭാഷ പക്ഷെ  മലയാളം തന്നെയാണോ എന്നു അന്തപ്പനും

വേണാട്‌ എക്സ്പ്രസ്സ്

.."ചേട്ടാ, വേണാട് പോയോ?  .' "ഇല്ല" ചില്ലുകൂട്ടിലിരുന്ന സ്റേഷന്‍ മാസ്റ്റര്‍ ഗൌരവം വിടാതെ പറഞ്ഞു. "എന്നാ ..ഒരു കോട്ടയം....!" അന്തപ്പന്‍ പതിവുപോലെ ഒരു ഞായറാഴ്ച,  കോട്ടയത്തെ തന്റെ ഹോസ്റെലിലേക്ക് മടങ്ങി പോവുകയായിരുന്നു. റെയില്‍വേ സ്റ്റേഷന്‍ ടൌണില്‍ നിന്നും അകലെയാണ്. ബസ്സാണെങ്കില്‍ ഇഴഞ്ഞേ പോകൂ. ബസ്സിനു ചാലക്കുടി വരെ പോയാല്‍ മതി; പക്ഷെ അന്തപ്പനാകട്ടെ കോട്ടയം വരെയും. ഒരു കണക്കിനാണ് അന്തപ്പന്‍ ഓടിക്കിതച്ച് ബസ്‌ സ്റ്റോപ്പില്‍ നിന്നും സമയത്തിന് സ്റെഷനിലെത്തിയത്. അന്തപ്പന്റെ സ്റ്റേഷന്‍ ചെറുതാണ്. അധികം ട്രെയിനുകള്‍ക്ക് ഇവിടെ സ്റൊപ്പില്ല. സ്റ്റോപ്പുള്ള വിരലിലെണ്ണാവുന്ന ട്രെയിനുകള്‍ പോയിക്കഴിഞ്ഞാല്‍ സ്റേഷന്‍ കാലിയാണ്. കുറച്ചു ആളുകള്‍ പ്ലാറ്റ്ഫോമിലുണ്ടെങ്കില്‍ ഒരു ട്രെയിന്‍ ഉടനെ വരാനുണ്ടെന്ന് ഉറപ്പിക്കാം. ടിക്കറ്റും വാങ്ങി അന്തപ്പന്‍ പാളം മുറിക്കാതെ മുറിച്ചു കടന്നു. 3:20 pm ആണ് റൈറ്റ്‌ ടൈം, എന്നാലും 3:30pm നു ശേഷമേ എല്ലായ്പോഴും എത്താറുള്ളൂ. ദൈവാനുഗ്രഹം കൊണ്ട് അന്തപ്പന്‍ കൃത്യ സമയത്തിന് തന്നെ എത്തി. ട്രെയിന്‍ പതിവിലും വൈകിയിരിക്കുന്നു.  കിതച്ചുകൊണ്ട് അന്തപ്പന്