ഇതേ പേരിൽ ബേപ്പൂർ സുൽത്താൻ എഴുതിയ കഥ തന്നെയാണ് ഈ എഴുത്തിന്റെ പ്രചോദനം. '..ഈയൊരു ദിവസത്തെ ഡയറി ആദ്യം മുതൽ അവസാനം വരെ എഴുതണം... ' കഥയിൽ എവിടെയൊക്കെയോ ബോബനും മോളിയിലെ പട്ടിയെപ്പോലെ തന്നെയും കാണുന്നത് കൊണ്ടോ എന്തോ, അന്തപ്പനു ഈ കഥ വലിയ കാര്യമാണ്. ബർത്തഡേ യ്ക്ക് യുണിഫോം ഇടാതെ സ്കൂളിൽ പോയാൽ എല്ലാവരും എന്നെ ശ്രദ്ധിക്കില്ലേ എന്ന് കരുതി കളർ ഡ്രസ്സ് ഇടാൻ മടിച്ച ആ അഞ്ചു വയസ്സുകാരൻ അന്തർമുഖൻ ഒരൽപ്പം ബാക്കി നിൽക്കുന്നത് കൊണ്ടാവാം ഇത്തവണ വാട്സാപ്പിൽ ചുവരെഴുത്തും പോസ്റ്ററൊട്ടിക്കലും വേണ്ടെന്നു വച്ചു. ഞായറാഴ്ചയായതിനാൽ ആരും 'ശ്രദ്ധിക്കാൻ ' സാധ്യതയുമില്ല. വീട്ടിലെ ആഘോഷത്തിന് പുറമെ ഫേസ്ബുക്കിൽ നോട്ടിഫിക്കേഷൻ കിട്ടിയവർ ഭിത്തിയിൽ എഴുതിയിടും. ഓർമ്മയുള്ളവരും എങ്ങനെയോ അറിഞ്ഞവരും വാട്സാപ്പിലൂടെ ആശംസ അയക്കും. വളരെ ചുരുക്കം പതിവ് ഫോൺ കോളുകൾ ശബ്ദ രൂപത്തിൽ വരും. ശുഭം! ഒരു എഴുത്ത് എന്നതിനേക്കാൾ ഒരു ഡയറിക്കുറിപ്പായി ഇതിനെ കാണുന്നതായിരിക്കും നല്ലത് -നല്ലത് എന്നല്ല, അതാണ് വാസ്തവവും. വർഷത്തിൽ ഒരിക്കൽ മാത്രം ഡയറി എഴുതുന്നൊരാൾക്ക്, 365 ദിവസത്തെയും പേരെഴുതിയ ഒരു പുസ്തകം അർധരാത്രിക്ക് പിടിച്
അദ്ധ്യായം 5 മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ഓണാവധി കഴിഞ്ഞാണ് അന്തപ്പൻ ഇരിഞ്ഞാലക്കുടയിലെ എൽ എഫ് കോൺവെന്റ് എൽ പി സ്കൂളിലേക്ക് ആദ്യമായി സ്ഥലം മാറി വരുന്നത്. പുതിയ സ്ഥലം, ആളുകൾ, എന്തിനു - -ഭാഷയ്ക്കു വരെ മാറ്റം. അപ്പന്റെ കൂടെ ആ പഴയ ഓടിട്ട നീളൻ കെട്ടിടത്തിന്റെ റെയിൽവേ പ്ലാറ്റ്ഫോം പോലുള്ള വരാന്തയിൽ പുതിയ ക്ളാസ്സിലെ ടീച്ചറെയും അകത്തിരിക്കുന്ന തന്റെ പുതിയ സഹപാഠികളെയും കണ്ട് പകച്ചു നിന്ന അന്തപ്പനെ, 'ഹലോ അന്തപ്പൻ' എന്ന് പറഞ്ഞു സ്വാഗതം ചെയ്ത വേദപാഠക്ലാസിലെ വാറപ്പനെയാണ് അന്തപ്പന് ഓർമ്മ വന്നത്. പിന്നീട് ഇതേ പ്ലാറ്റ്ഫോമിൽ ഇന്റർവെൽ സമയങ്ങളിൽ അന്തപ്പനും വാറപ്പനും മാത്തനുമെല്ലാം ചവിട്ടിമെതിച്ചു ബുള്ളറ്റ് ട്രെയിനുകൾ ഓടിക്കുകയും പാളം തെറ്റുകയും ഒക്കെ ചെയ്തിട്ടുണ്ടെങ്കിലും, ആദ്യ ദിവസം ആ വരാന്ത അന്തപ്പനെ ചെറുതായൊന്നുമല്ല പേടിപ്പിച്ചിട്ടുള്ളത്. ഏതാണ്ട് പത്തൊൻപതു വർഷങ്ങൾക്കിപ്പുറം ഇൻസ്പെക്ഷൻ സെക്ഷന്റെ ഡോറിനു മുന്നിൽ നിൽക്കുമ്പോൾ അന്തപ്പനെ ആ റിട്രോ പേടി ഒരുവേള പുറകോട്ടു വലിച്ചു. വലിച്ച വലിയിൽ കയറിപ്പിടിച്ച അലുമിനിയം ഫാബ്രിക്കേഷൻ ഡോറിനു പുറകോട്ടും അന്തപ്പനു അകത്തോട്ടും